ഒരു പരാദത്തിന്റെ പരാജയം

എത്ര വൈകുന്നേരങ്ങള്‍ കോഴിക്കോട് കടപ്പുറത്തു ചിലവഴിച്ചിട്ടും സൂര്യന്‍  അസ്തമിക്കുന്ന കാഴ്ച്ച ഇതുവരെ ഞാന്‍ നേരിട്ടു കണ്ടിട്ടില്ല. ഒരിടത്തേക്കു തന്നെ നോക്കിയിരിക്കാനുള്ള ക്ഷമയില്ലാതെ പോയി.

ചെറുപ്പത്തില്‍ തറവാട്ടുമുറ്റത്ത് ചെമ്പരത്തി വിരിയുന്നത് നോക്കിയിരുന്നത് ഓര്‍മയുണ്ട്. അക്ഷമ കൊണ്ട് ആ ഉദ്യമവും വിജയിച്ചില്ല.

പക്ഷെ, ദൈവം വിശാലമനസ്കനാണ്. അതുകൊണ്ടവന്‍ ഇത്തിക്കണ്ണിയെ സൃഷ്ടിച്ചു.

കുറ്റ്യാടിവരെ ഉമ്മയോടൊപ്പം നടുവൊടിഞ്ഞ് നടത്തിയ സ്കൂട്ടര്‍ യാത്ര മുതലാവാന്‍ എന്റെ കയ്യില്‍ കിടന്ന് എനിക്കു തോന്നുമ്പൊ വിരിയുന്ന പൂ എന്ന കൌതുകമുള്ള കാഴ്ച തന്നെ മതിയായിരുന്നു.







ഇത്രയും പറഞ്ഞിട്ടും ഒന്നും പിടികിട്ടാത്തവര്‍ക്കുവേണ്ടി:

ഇത്തിക്കണ്ണി പടര്‍ന്നുകയറി ക്ഷീണം ബാധിച്ച ഏതെങ്കിലും മരത്തിന്റെ ചുവട്ടില്‍ പോയി വീഡിയോയുടെ അവസാനം കണ്ടപോലുള്ള പൂക്കള്‍ വീണു കിടക്കുന്നിടം കണ്ടുപിടിക്കുക. കൂട്ടത്തില്‍ വിരിയാതെ കിടക്കുന്ന ഏതെങ്കിലും മൊട്ടെടുത്ത് (ഈ മൊട്ടു കണ്ടാല്‍ ടൂത്ത്പിക്ക് പോലിരിക്കും) അതിന്റെ ഞെട്ടിന്മേല്‍ മെല്ലെ അമര്‍ത്തുക........... അങ്ങനെ മെല്ലെ അമര്‍ത്തിയാലൊന്നും ഒന്നും സംഭവിക്കാന്‍ പോണില്ല. പൂവാണ്, മൊട്ടാണ് എന്നൊക്കെയുള്ള ഫീലിങ്സ് മാറ്റി വെച്ചു ഞെട്ടിന്മേല്‍ നന്നായൊന്ന് ഞെക്കുക്ക. ഡണ്ടടേം.... മൊട്ടു പൂവായി...

PS: ഗ്രാ‍മത്തില്‍ ജനിച്ച് വളര്‍ന്നവര്‍ക്കു ഇതു വായിച്ചിട്ട് ഒരു കൌതുകവും തോന്നുണ്ടാവില്ല, അവരിങ്ങനെ എന്തൊക്കെ കണ്ടിരിക്കുന്നു! തല്‍ക്കാലം, 24 മണിക്കൂറും പുക (പകല്‍ വാഹനങ്ങളുടേതും രാത്രി കൊതുകുതിരിയുടേതും) ശ്വസിച്ചു ജീവിക്കുന്ന എന്നെപ്പോലെയുള്ളവര്‍ക്ക് വേണ്ടി ഒരു മിനിറ്റ് മൌനപ്രാര്‍ത്ഥന നടത്തിയശേഷം വായന അവസാനിപ്പിച്ചോളൂ.

0 comments: